2014 ജനുവരി 3, വെള്ളിയാഴ്‌ച

മോഹങ്ങള്‍ക്ക് ഒരു അവധി

 അദ്ധ്യായം-1

 
ബിരുദത്തിനു ശേഷം ഇനിയെന്തു എന്ന വിചാരവുമായി നില്‍ക്കുമ്പോള്‍ ആണ് ജോസിക്ക് ബോംബയില്‍ ഒരു ജോലി തരപ്പെടുത്ത്തി കൊടുക്കാമെന്നു ഒരു അകന്ന ബന്ധു വാഗ്ദാനം ചെയ്യുന്ന്നത്. അങ്ങനെ പ്രതീക്ഷകളുടെ കൂമ്പാരവുമായി ജോസി ബോംബക്ക് ട്രെയിന്‍ കയറി. തന്റെ ഗ്രാമത്തില്‍ നിന്നും അകലുന്ന ട്രെയിനില്‍ ഇരുന്നു അയ്യാള്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി. താന്‍ രണ്ടു ദശാംശത്തില്‍ അധികമായി സ്നേഹിച്ച ഗ്രാമത്തെയും ബന്ധുക്കളെയും വിട്ടു പോകുകയാണെന്ന ചിന്ത അയ്യാളുടെ ഹൃദയത്തില്‍ ഒരു നെരിപ്പോട് എരിയും പോലെ വേദനയുണ്ടാക്കി. അച്ഛന്റെ സ്നേഹവും അമ്മയുടെ വാല്സല്യവും അനുഭവിക്കണമെകില്‍ ഇനി എത്രനാള്‍ കാക്കണം?.
ചിത്രശലഭങ്ങലെപ്പോലെ പറന്നു നടന്ന ദിവസങ്ങള്‍ക്ക് വിരാമമായി. ഇനി കാത്തിരിക്കുന്നത് ഈറനണിഞ്ഞ രാവുകളും പകലുകളും..
കേരളത്തിന്റെ ഹരിത ഭംഗി വിട്ടു ട്രെയിന് ആന്ധ്രയിലെ ഊഷരഭൂമിയിലേക്ക്‌ കടന്നപ്പോള്‍ അയ്യാളുടെ മനസും ഒരു വിജനമായ മരുഭൂമിയായി മാറി. തന്റെ കഴിഞ്ഞകാല സ്മരണകള്‍ ഒരു ഒരു വെള്ളിത്തിരയിലെപ്പോലെ അയ്യാളുടെ ഉള്ളില്‍ മിന്നി മറഞ്ഞു. അച്ഛനും അമ്മയും അനുജത്തിയും നാട്ടില്‍ നിന്നും ദൂരെ സ്ഥലത്തെക്ക്  ജോലിമാറ്റം ആയി പോയപ്പോള്‍ അമ്മുമമയുടെ കൂടെ കഴിഞ്ഞ വര്‍ഷങ്ങള്‍:, തുടര്‍ന്ന് അവര്‍ തിരികെഎത്തിയപ്പോള്‍ പുതിയ സ്കൂളിലേക്ക് പറിച്ചു നടപ്പെട്ടത്‌, ഇവയൊക്കെ ജീവിതത്തിലെ പരീക്ഷണ ഘട്ടങ്ങള്‍ ആയിരുന്നു. എകാന്തത എന്നും അവന്റെ കൂട്ടുകാരന്‍ ആയിരുന്നു.  പിന്നെ കോളെജ് പഠനകാലം, അത് എന്നെന്നും ഓര്‍മ്മിക്കാന്‍ കുറെ ഓര്‍മ്മകള്‍ ബാക്കി വച്ചു. കലാലയ ജീവിതത്തിനു ശേഷം വിരസമായ ഒരു കാലയളവ്. ഭാവിയെപ്പറ്റി ആശങ്കപ്പെട്ട ദിനരാത്രങ്ങള്‍, ഇങ്ങനെ എന്തെല്ലാം എന്തെല്ലാം അനുഭവങ്ങള്‍. 


ട്രെയിനിന്ന്റെ ചൂളം വിളിയാണ് ചിന്തകള്‍ക്ക് വിരാമം ഇട്ടതു. ആന്ധ്രയും കടന്നു ട്രെയിന്‍ മഹാരാഷ്ട്രയിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് വീറ്റി എന്ന വിശാലമായ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ബന്ധുവായ ചേട്ടന്‍ അവിടെ കാത്തു നില്‍പ്പുണ്ട്. സ്റ്റേഷനില്‍ നിന്നും ചേട്ടന്റെ വീട്ടിലേക്കു; ജീവിത ചക്രത്തിലെ ഒരു പുതിയ അദ്ധ്യായം അവിടെ തുറക്കുകയായി.
ഒരു എകസ്പോര്‍ടിംഗ് കമ്പനിയില് ആയിരുന്നു ജോസിയുടെ ബന്ധുവായ ആ ചേട്ടനു  ജോലി. ഭാര്യയും കുഞ്ഞും കൂടെയുണ്ട്.  കുഞ്ഞുമോന്‍ എന്ന ചേട്ടനോടും കുടുംബത്തോടും ഒപ്പം ആ രണ്ടു മുറി ഫ്ലാറ്റില്‍ ആയിരുന്നു ആദ്യ താമസം. നാട്ടില്‍ നിന്നും മാറി നിന്ന വേദനകള്‍ ഒക്കെ കുറെ മറക്കാന്‍ ചേട്ടന്റെ ഒപ്പം ഉള്ള താമസം സഹായിച്ചു.  കൂടെ ദിവസവും ജോലി തിരക്കി ഉള്ള യാത്രകളും.  ദൈവം സഹായിച്ചു മലയാളം അല്ലാതെ വേറെ ഒരു ഭാഷയും വശമാല്ലാതിരുന്ന ജോസിക്ക് ഒരു ജോലി കിട്ടുക എന്നത് ബാലികേറാ മല ആയിരുന്നു.  അങ്ങിനെ ഒരു മാസം കടന്നുപോയി.  ഒരു ദിവസം രാവിലെ കുഞ്ഞുമോന്‍ ചേട്ടന്‍ ജോലിക്ക് പോകുന്ന തിരക്കില്‍ പതിവില്ലാതെ ഒരു കുശലം “എടാ ജോസിയെ, ഇതുവരെ ജോലി ഒന്നും ആയില്ലിയോടാ?”  
“ഇല്ല ചേട്ടാ”
“എന്നാല്‍ നീ ഒരു കാര്യം ചെയ്യ്, എന്റെ കൂടെ വാ നമുക്ക് ഒന്ന് നോക്കാം”  അങ്ങിനെ ചേട്ടന്റെ കൂടെ അദേഹത്തിന്റെ ഓഫീസിലേക്ക്... കുഞ്ഞുമോന്റെ ശുപാര്‍ശ പ്രകാരം ജോസിയെ ഇന്റര്‍വ്യൂ-വിനു ക്ഷണിച്ചു. ജോസി മാനേജരിന്റെ ഓഫീസ്-ലേക്ക് കടന്നു ചെന്നു.  മീശയില്ലാത്ത ഒരു താടിക്കാരന്‍ ഓഫീസില്‍ മാനേജരുടെ കസാരയില്‍.  ആളെ കണ്ടതും ജോസിയെ ഒരു വിറയല്‍ ബാധിച്ചു. അസിസ്റ്റന്റ്‌ മാനേജര്‍ ആയ കുഞ്ഞുമോനും പിന്നെ ഓഫീസിലെ ട്യ്പിസ്റ്റ് മിസ്സസ് മേനോനും അവിടെ ഉപവിഷ്ടര്‍ ആയിരുന്നു. മാനേജര്‍ ഹിന്ദിയില്‍ കുറെ കാര്യങ്ങള്‍  ചോദിച്ചു. തന്നോടല്ല എന്ന മട്ടില്‍ ജോസി കുഞ്ഞുമോനെ നോക്കി. കുഞ്ഞുമോന്‍ മാതൃഭാഷയില്‍ ആ വിവരങ്ങള്‍ ജോസിയെ അറിയിച്ചു.  എന്തായാലും അതിന്റെ മറുപടി തിരികെ മാതൃഭാഷയില്‍ പറയുന്നതിന് മുന്‍പേ അത് കേട്ടു
 “കുഞ്ഞു, കഹാം സെ ലെക്കര്‍ ആത്താ ഹെ, ബാത്ത് കര്നെക്കേലിയെ ഭി നഹി ആത്ത ഹൈ..... ജാവോ” എന്തോ തെറിയാണ് മനജേര്‍ പറഞ്ഞത് എന്നാണ് ആദ്യം തോന്നിയത്.  പൊയ്ക്കൊള്ളാന്‍ കൈകൊണ്ട് ആഗ്യം കൂടി കാണിച്ചത് കൊണ്ട് അത് കൃത്യമായി മനസിലായി.  എവിടെ ചെന്നാലും മാതൃഭാഷ കൂടാതെ ആ ഭാഷ കൂടി ജോസിക്ക് മനസിലാവുമായിരുന്നതുകൊണ്ട് എന്തായാലും അവന്‍ പുറത്തേക്ക് ഇറങ്ങി. മാതൃഭാഷയെ അങ്ങേയറ്റം സ്നേഹിച്ചിരുന്ന ജോസിക്ക് അന്ന് ആദ്യമായി തന്റെ മലയാളത്തോട് വെറുപ്പ്‌ തോന്നി.

ഇനി ഒരു ജോലി, മോഹം മാത്രമാവും എന്ന് വിചാരിച്ചുകൊണ്ടിരുന്ന സമയമാണ് ചേട്ടന്‍ ഓഫീസില്‍ നിന്നും ഇറങ്ങി വന്നത്.  “എടാ, എന്തായാലും നിന്നെ എടുക്കാമെന്ന് അയ്യാള്‍ പറഞ്ഞിട്ടുണ്ട്. നീ സ്റ്റോറിലോട്ടു പൊയ്ക്കോ, അവിടെ സുപ്പര്‍വൈസര്‍ ശശി നിനക്ക് കാര്യങ്ങള്‍ ഒക്കെ പറഞ്ഞു തരും” മരുഭൂമിയില്‍ ഒരു കുളിര്‍കാറ്റു പോലെ അനുഭവപ്പെട്ടു ആ വാക്കുകള്‍. എന്തായാലും അങ്ങിനെ സ്റ്റോറിലെ കാര്യങ്ങള്‍ ഒക്കെ ജോസി പഠിക്കാന്‍ തുടങ്ങി. ഒരു വാരാന്ത്യത്തില്‍ മാനേജര്‍ സ്റ്റോര്‍ സന്ദര്‍ശിക്കാന്‍ എത്തി. വളരെ ഭവ്യതയോടെ നിന്ന ജോസിയെ അയ്യാള്‍ ശ്രദ്ധിച്ചു.
 “ജോസി തോ കമ്പ്യൂട്ടര്‍ ബി ശിക് ഗയാന, ചലോ മേരകോ കമ്പ്യൂട്ടര്‍ മൈം ഏക് ആദ്മി ചായിയെ” പറഞ്ഞത് കുറച്ചൊക്കെ മനസിലായെങ്ങിലും ശരിക്കും അത്ര പിടി കിട്ടിയില്ല.  കമ്പ്യൂട്ടര്‍ ഡിപാര്‍ട്ടുമെന്റിലേക്ക് പോകാന്‍ ശശി പിന്നെ പറഞ്ഞപ്പോഴാണ് ജോസിക്ക് മനസിലായത്. അങ്ങിനെ ജോസി കമ്പ്യൂട്ടര്‍ സെക്ഷനില്‍ ജോലിക്ക് കേറി. ബിനുവും, രാജനും, ജേപ്പിയും, കാര്‍ത്തിയും ഒക്കെയായിരുന്നു ജോസിയുടെ കൂട്ടുകാര്‍. എല്ലാ ദിവസവും താമസിക്കുന്ന സ്ഥലത്തെ ടെറസിന്റെ മുകളില്‍ അവര്‍ ഒത്തുചേരും, നക്ഷത്രങ്ങളെ കണ്ടു കൊണ്ട് അവര്‍ അവിടെ കുറെ കിടക്കും. നാട്ടിലെ വിശേഷങ്ങള്‍ പങ്കു വയ്ക്കും. വീട്ടില്‍ നിന്നും വരുന്ന കത്തുകള്‍ പരസ്പരം വായിച്ചു കേള്‍പ്പിക്കും. വിമാനങ്ങള്‍ ആകാശത്തില്‍ വരുന്നതും എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതും തിരികെ കടലിന്റെ മുകളിലൂടെ പോകുന്നതും അവര്‍ക്ക് അവിടെ കിടന്നാല്‍ കാണാം.  ഇതുപോലെ ഒന്നില്‍, ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും കയറാന്‍ ആവുമോ?..ജോസിയുടെ മനസ്സില്‍ അത് ഒരു ചോദ്യ ചിഹ്നമായി അവശേഷിച്ചു.


 അദ്ധ്യായം-2

മാസങ്ങള്‍ കടന്നു പോയി. അങ്ങെനെ ഇരിക്കവെയാണ് ഒരു ദിവസം ജോസിയുടെ അച്ഛന്‍ന്റെയൊരു പരിചയക്കാരന്‍ അയ്യാളെ ഫീസിലെ ഫോണിലേക്ക് വിളിക്കുന്നത്‌.  അച്ഛന്‍ പറഞ്ഞ പ്രകാരം വിളിക്കുകയാനെന്നും ഗള്‍ഫിലേക്ക് ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്റരുടെ ഒഴിവു ഉണ്ടന്നും അയ്യാള്‍ അറിയിച്ചു.  ജോസിയുടെ അച്ഛന്റെ പരിചയക്കാരനായ അയ്യാള്‍, ബോംബയില്‍ ഓഫീസ് ഉള്ള ഒരു ട്രാവല്‍ ഏജന്റ് ആയിരുന്നു . അടുത്ത ദിവസം രാവിലെ തന്നെ അറബിയുമായുള്ള കൂടി കാഴ്ചക്ക് എത്തണമെന്നും അയ്യാള്‍ ജോസിയെ അറിയിച്ചു. തന്റെ
മോഹങ്ങള്‍ പൂവണിയാന്‍ പോകുകയാണോ? ജോസിക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. പിറ്റേ ദിവസം രാവിലെ തന്നെ അയ്യാള്‍ ട്രാവല്‍ ഏജന്‍സിയില്‍ എത്തി. അറബി അകത്തു പലര്‍ക്കും ഇന്റര്‍വ്യൂ നടത്തുകയാണ്.  തന്റെ പേര് വിളിച്ചപ്പോള്‍ ജോസി അകത്തേക്ക് ചെന്നു.  “കേഫ്‌ ഹാലക്”. അയ്യാളുടെ ആഗ്യത്തില്‍ നിന്നും "ഹൌ ആര്‍ യു" എന്നാണ് ചോദിക്കുന്നെതെന്നു തോന്നി. ഒരു ഉദ്യേശം വച്ച്  “ഗുഡ്” എന്ന് കാച്ചിയപ്പോള്‍ അറബി ചിരിച്ചു.  തനിക്ക് വശമുള്ള ആഗ്യഭാഷ അറബിക്കുംവശമുണ്ടെന്ന് മനസിലായപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. അറബിയുടെ അടുത്ത് ഒരു ടൈപ്പ് റൈറ്റര്‍ ഇരിപ്പുണ്ട്. ഇംഗ്ലീഷില്‍ ഒരു ലെറ്റര്‍ തന്നിട്ട് അത് ടൈപ്പ് ചെയ്യാന്‍ പറഞ്ഞു.  പത്താം തരം കഴിഞ്ഞു കോളേജില്‍ ചേരും മുന്‍പ് കുറച്ചു നാള്‍ ടൈപ്പ് എന്ന് പറഞ്ഞു നിരങ്ങാന്‍ പോയത് ഇപ്പോള്‍ ഗുണം ചെയ്തെന്നു ഓര്‍ത്തു, ജോസി ടൈപ്പ് ചെയ്യാന്‍ തുടങ്ങി.  ഒരു വാചകം പൂര്‍ത്തിയായപ്പോള്‍ അറബി “തമാം” എന്നോ മറ്റോ വിളിച്ചു കൂവി.  അപ്പോള്‍ കൂടെ ഉണ്ടായിരുന്ന ഹിന്ദിക്കാരന്‍ പുറത്തു പോയ്ക്കൊള്ളാന്‍ ആഗ്യം കാണിച്ചു.  ഇതു നടക്കില്ല എന്ന് തോന്നി പോകാന്‍ തുടങ്ങിയ ജോസിയെ ഏജന്റ് തിരികെ വിളിച്ചു.  അവന്റെ ടൈപ്പ് അറബിക്ക് ഇഷ്ടപ്പെട്ടന്നും മറ്റുള്ളവര്‍ക്ക് ഉള്ളതിനേക്കാള്‍ ഒരു അമ്പതു റിയാല്‍ കൂടുതല്‍ എഴുതിയിട്ടുണ്ടാന്നും ആയിരുന്നത്രേ അറബി പറഞ്ഞത്. കുവൈറ്റ്‌ ഓയില്‍ കമ്പനിയിലേക്ക് ആണ് പോലും ജോലി; അഞ്ചു ദിവസം ജോലി, രണ്ട്‌ ദിവസം അവധി. അവുധി ദിവസം ജോലി ചെയ്‌താല്‍ ഓവര്‍ ടൈം കിട്ടും. ആറു മാസം കോണ്ട്രാക്റ്റ്റില്‍ ജോലി ചെയ്യണം, പിന്നെ ആ കമ്പനിയിലേക്ക് നേരിട്ട് നിയമനം നടത്തും. ജോസി വീട്ടില്‍ വിളിച്ചു വിവരം പറഞ്ഞു.  തുടക്കത്തില്‍ ശമ്പളം കുറവാണെങ്കിലും ആറു മാസം കഴിയുമ്പോള്‍ സ്ഥിതി മാറുമെന്നും ശമ്പള കൂടുതല്‍ ലഭിക്കുമെന്നും ഏജന്റ് പറഞ്ഞകാര്യം സ്വയം വിശ്വസിച്ചു; വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുക്കയും ചെയ്തു.  അങ്ങിനെ ജോസിയുടെ ജീവിതത്തില്‍ അടുത്തൊരു പുതിയ അദ്ധ്യായത്ത്തിനു കൂടി തുടക്കം കുറിക്കുകയായിരുന്നു അവിടെ; അങ്ങിനെ അവന്‍ ഗള്‍ഫിലേക്കുള്ള വിമാനം കയറി, കണാപ്പോന്നു തേടിയുള്ള യാത്ര; ഒരുപാട് കാതങ്ങള്‍, നോക്കെത്താ ദൂരത്തോളം അകലേക്ക്‌ ...

ഗള്‍ഫ്‌എയര്‍ വിമാനം ഒന്ന് ആടി ഉലഞ്ഞപ്പോള്‍ ആണ് ജോസി ഉറക്കത്തില്‍ നിന്നും നെട്ടിയുണര്‍ന്നത്‌.  താന്‍ ഏത് ലോകത്തില്‍ ആണന്നു അവനു പെട്ടന്ന് മനസിലായില്ല. സൈഡ്-ലെ വിന്‍ഡോയിലൂടെ നോക്കിയപ്പോള്‍ താഴെ വര്‍ണപ്രഭാപൂരിതമായ ദ്വീപ്‌സമൂഹങ്ങള്‍.  അപ്പോള്‍ വിമാനം കുവൈറ്റ്‌ എന്ന എണ്ണപ്പാടങ്ങളുടെ രാജ്യത്തെ റണ്‍വേയിലേക്ക് ഇറങ്ങുകയായിരുന്നു, അറബിപ്പോന്നു തേടിയുള്ള അനേക ആള്‍ക്കാരെയും വഹിച്ചു കൊണ്ട്. എമിഗ്രേഷന്‍ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോള്‍ വളരെ പരിചിതനെപ്പോലെ ഒരാള്‍ വന്നു പാസ്പോര്‍ട്ട്‌ പിടിച്ചു വാങ്ങി. പെട്ടന്നുള്ള ആ ഞടുക്കം മാറിയ ശേഷം അയ്യാളുടെ കയ്യില്‍നിന്ന് ജോസി തന്റെ പാസ്പോര്‍ട്ട്‌ ബലമായി തന്നെ തിരികെ വാങ്ങി.  “ജോസി അല്ലെ” ഞാന്‍ നിങ്ങളെ കൊണ്ടുപോകാന്‍ കമ്പനിയില്‍ നിന്നും വന്ന ഡ്രൈവര്‍ ആണ്.  മലയാള ഭാഷ കേട്ടപ്പോള്‍ വലിയ ഒരു ആശ്വാസം അവനു തോന്നി. തുടര്‍ന്ന് അയ്യാളുമൊത്ത് ക്യാമ്പിലേക്ക്. പട്ടണം വിട്ടു വാന്‍ മരുഭൂപ്രദേശത്തെ ചെറിയ റോഡിലേക്ക് കടന്നു. കുറെ മണിക്കൂറുകള്‍ ഓടിയ ശേഷം ഒരു വളപ്പിനകത്തെക്ക് വണ്ടി പ്രവേശിച്ചു നിന്നു.

“ഇതാണ് നമ്മുടെ ക്യാമ്പ്‌” ഡ്രൈവര്‍ സദാശിവന്‍ തുടര്‍ന്ന് ജോസിയെ ഒരു മുറിയിലേക്ക് കൂട്ടികൊണ്ടു പോയി.  ഒരു പുതിയ ലോകത്ത് പ്രവേശിച്ച പ്രതീതി ആയിരുന്നു ജോസിക്ക്.  രണ്ടു ഇരുനില കട്ടിലുകള്‍ രണ്ടു ഭാഗത്തും തുടര്‍ന്ന് ഒരു ഒറ്റ കട്ടിലും. അവിടെ എല്ലാവരെയും സദാശിവന്‍ പരിചയപ്പെടുത്തി. പന്തളംകാരന്‍ തോമസ്, കടമ്പനാട്കാരന്‍ കോശി, ബോംബെക്കാരന്‍ ഖാന്‍, ഹൈദരാബാദ്‌കാരന്‍ ഷഫുദിന്‍. ശൂന്യമായിക്കിടന്ന ഒരു ഡബിള്‍ ടക്കര്‍ കട്ടിലിന്റെ മുകള്‍ വശം സദാശിവന്‍ ജോസിക്ക്‌ കാട്ടിക്കൊടുത്തു. ഇതാണ് നിങ്ങളുടെ സ്ഥലം. പെട്ടന്നുണ്ടായ നെട്ടലില്‍ നിന്നും മോചിതനാവാന്‍ കുറെ സമയം എടുത്തു അയ്യാള്‍; ഇതു ഗള്‍ഫ്‌ തന്നെയോ? ഒരുപാട് നാളുകളായി താന്‍ മോഹിച്ച സ്വപ്നഭൂമി ഇതോ? അറബിപോന്നു തേടിവന്നവര്‍ തന്നെയാണോ ഇവരൊക്കെ? 
"ജോസി പെട്ടന്ന് കുളിച്ചു ഫ്രഷ്‌ ആക്, നമുക്ക് ഭക്ഷണം കഴിക്കാം" കോശിയുടെ സ്നേഹ നിര്‍ഭരമായ വാക്കുകള്‍ ആണ് അവനെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്.  പെട്ടന്ന് തന്നെ കുളിച്ചു ഫ്രഷ്‌ ആയി. കോശിയോടൊപ്പം ഭക്ഷണം കഴിച്ചു; തോമസിന്റെ സ്നേഹനിര്‍ഭരമായ മീന്‍ കറി എക്സ്ട്രാ.

യാത്രാ ക്ഷീണം കാരണം നേരത്തെ ഉറങ്ങാന്‍ കിടന്നു; രാവിലെ ഓഫീസ്-ലേക്ക് പോകണം. ഏസിയുടെ കുളിര്മയില്‍ സുഖമായി ഉറങ്ങി. ഒരു ബഹളം കേട്ടാണ് രാവിലെ ജോസി ഉറക്കം ഉണര്‍ന്നത്. ടേപ്പ് റിക്കൊഡറില്‍ നിന്നും ആശ ബോസ് ലെയുടെ ഒരു ഹിന്ദിപ്പാട്ട് നല്ല വോളിയത്തില്‍ കേള്‍ക്കുന്നുണ്ട്, 

“കജ്‌രാ മോഹബ്ബത്‌ വാല, അകിയോം മേം ഐസാ ഡാല

കജരെ നെ ലെ ലേ മേരീ ജാന്‍, ഹായ് രെ മേ തേരി ഖുറൂബാന്‍”

കോശി തന്റെ ചെറിയ വേദപുസ്തകം വായിച്ചു പ്രാര്‍ഥനയിലാണ്. ബാക്കി ഉള്ളവര്‍ എല്ലാം ജോലിക്ക് പോകാന്‍ ഉള്ള തയ്യാറെടുപ്പാണ്. ഒരു ബാത്ത് റൂം മാത്രമേ ഉണ്ടായിരുന്നെന്നുള്ളതിനാല്‍ ഒരോരുത്തരായി വേണം കുളിച്ചു വരുവാന്‍.  “ജോസി എഴുന്നേറ്റില്ലിയോ” തോമസ്‌ അച്ചായന്‍ അടുക്കളയില്‍ നിന്നും ഒരു കപ്പുചായമായി വരുന്നു. “ചായ കുടിക്ക്” ജോസി ചായ വാങ്ങി കുടിച്ചു കൊണ്ട് കട്ടിലില്‍ നിന്നും ഇറങ്ങി. അപ്പോഴേക്കും കോശി പ്രാര്‍ഥന അവസാനിപ്പിച്ചു കുളിക്കാനായി എഴുന്നേറ്റു.  “ഇവന്മാരുടെ ഈ ഒടുക്കത്തെ പാട്ട് കാരണം ഒന്ന് വൃത്തിയായി പ്രാര്‍ഥിക്കാനും കഴിയുന്നില്ല”  ഇതു പറഞ്ഞു കൊണ്ട് കോശി ബാത്ത്‌റൂമിലേക്ക് കയറി. ഓരോരുത്തര്‍ക്കും പ്രാര്‍ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍!.

 അദ്ധ്യായം-3

കുളിച്ചു ഇറങ്ങിയപ്പോഴേക്കും ഓഫീസ്-ലേക്കുള്ള ബസ്‌ പോകാന്‍ തയ്യാറായി കിടക്കുകയായിരുന്നു. ഡിസംബര്‍ മാസം ആയിരുന്നതിനാല്‍  പ്രകൃതി മൂടല്‍ മഞ്ഞിന്റെ ആലസ്യത്തില്‍ അമര്‍ന്നു കിടക്കുകയായിരുന്നു. തണുപ്പ് കാരണം ജോസി ബസിലേക്ക് ഓടിക്കയറി. മുന്‍പില്‍ കണ്ട സീറ്റില്‍ തന്നെ ഇരുന്നു.  ജോലിക്കാരെ പല സ്ഥലങ്ങളില്‍ ഇറക്കിയ ശേഷം സദാശിവന്‍ ജോസിയെയും കൂട്ടി കുവൈറ്റ്‌ ഓയില്‍ കമ്പനിയുടെ ഒരു ഓഫീസിലേക്ക് ചെന്നു. അവിടെ ജോസിയെ കമ്പനി കോര്‍ഡിനേറ്ററിനെ ഏല്പിച്ച ശേഷം അയ്യാള്‍ തിരികെ പോയി.
കോര്‍ഡിനേറ്റര്‍ ജോസിയെയും കൊണ്ട് മറ്റൊരു ഓഫീസ്-ലേക്ക്. അവിടെ അയ്യാള്‍ അകത്തു സൂപ്പര്‍വൈസരുടെ അടുത്ത് ചെന്ന് എന്തോ പറഞ്ഞു.  പിന്നെ ജോസിയെ അകത്തേക്ക് ക്ഷണിച്ചു.  “ കേഫഹാലക്? ക്വ്‌സ്?”  അയ്യാള്‍ തിരക്കി. പന്തം കണ്ട പെരുംചാഴിയെപ്പോലെ നിന്ന ജോസിയെ നോക്കി അയ്യാള്‍ ചിരിച്ചു. പിന്നെ "ഹൌ ആര്‍ യു" എന്ന് തുടര്‍ന്ന് കേട്ടപ്പോള്‍ അവനു ആശ്വാസമായി. "ഫൈന്‍" എന്ന മറുപടിയില്‍ തൃപ്തനായ അയ്യാള്‍ ജോസിയെയും കൊണ്ട് മറ്റോരു റൂമിലേക്ക്‌ പോയിട്ട് പറഞ്ഞു “ദിസ്‌ ഈസ്‌ യൌര്‍ ഓഫീസ്..തമാം?”  രണ്ടാമത് പറഞ്ഞത് ഓഫീസ്-ന്റെ പെരാണന്നു വിചാരിച്ചു. എന്തെകിലും തിരികെ പറയണ്ടേ? “താങ്ക് യു സര്‍” അവന്റെ മറുപടി കേട്ട് ചിരിച്ചു കൊണ്ട് അയ്യാള്‍ തന്റെ റൂമിലേക്ക്‌ തിരിച്ചു പോയി. ആദ്യത്തെ ദിവസം അങ്ങിനെ കടന്നു പോയി. തിരികെ ക്യാമ്പില്‍ ചെന്നപ്പോള്‍ കോശി വിവരങ്ങള്‍ ഒക്കെ ചോദിച്ചു. തുടര്‍ന്ന് കോശിയോടൊപ്പം ആഹാരം പാചകം ചെയ്യാന്‍ സഹായിച്ചു. 

ഇതിനിടയ്ക്കാണ് ജോസി കുവൈറ്റ്‌ ഓയില്‍ കമ്പനിയില്‍ ജോലിക്ക് വന്നിട്ടുണ്ടെന്ന് നാട്ടില്‍ നിന്നും വിവരം കിട്ടിയ അയ്യാളുടെ വകയില്‍ ഒരു ചേട്ടന്‍ ക്യാമ്പ് റൂമില്‍ തിരക്കി പിടിച്ചു വന്നത്. പേര് കേട്ട കമ്പനിയിലെ ജോലിക്കാരന് ആയത് കൊണ്ട് വലിയ നിലയിലോക്കെയുള്ള ജീവിതം ആയിരിക്കും എന്നാണ് അയ്യാള്‍ ധരിച്ചത്. എന്നാല്‍ കട്ടിലിന്റെ വലിയ നിലയായ രണ്ടാം നിലയില്‍ നിന്നും ഇറങ്ങി വന്ന തന്റെ അനുജനെ പുച്ഛഭാവത്തില്‍ അയ്യാള്‍ നോക്കി. "നിനക്ക് ഇവിടെ വരണ്ടിയ വല്ല കാര്യവും ഉണ്ടായിരുന്നോ, നിനക്ക് ഗള്‍ഫില്‍ വരണമെന്ന ആഗ്രഹം ഉണ്ടായിരുന്നെകില്‍ എന്നോട് പറഞ്ഞാല്‍ പോരായിരുന്നോ? ഞാന്‍ വല്ല നല്ല കമ്പനിയിലും നോക്കില്ലായിരുന്നോ?"  പഠിത്തം കഴിഞ്ഞശേഷം നാട്ടില്‍ കുറെ നാളുകള്‍ ജോലിയില്ലാതെ നിന്ന തനിക്ക് ഒരു ജോലി വാങ്ങിതരാന്‍, ഒന്ന് സഹായിക്കാന്‍ തിരിഞ്ഞു നോക്കാത്ത ഇവരുടെ ഒക്കെ ഇപ്പോഴത്തെ വേദവാക്യം, അവനു മനസിലായില്ല. എന്നാലും കുനിഞ്ഞ ശിരസോടെ ഒന്നും പറയാതെ അവന്‍ ചേട്ടനെ യാത്രയാക്കി. പിന്നെ ഒരു നാളും ആ സ്നേഹനിധിയായ ചേട്ടനെ ആ വഴിക്കൊന്നും കണ്ടില്ല. എങ്കിലും ആ ചേട്ടനോട് ജോസിക്ക് ഒട്ടും അമര്‍ഷം തോന്നിയില്ല, കാരണം, ചേട്ടനെപ്പോലെ ഫാമിലി ഫ്ലാറ്റോ, പോഷ്കാറോ അവനു ഇല്ലായിരുന്നല്ലോ, പിന്നെ അതൊന്നും ഇല്ലാത്തവനായ തന്നെ കൂടെ കൂട്ടിയാല്‍ ചേട്ടന് മറ്റുള്ളവരില്‍ നിന്നും എന്ത് മാത്രം അപമാനം സഹിക്കേണ്ടി വന്നേനെ? എങ്കിലും തങ്ങളുടെ സ്വന്തത്തില്‍ പെട്ട മറ്റു വലിയ സാമ്പത്തികം ഇല്ലാത്തവരായ ബന്ധുക്കളെ, തന്റെ അച്ഛന്‍ ആദരവോടെ സ്വീകരിക്കുന്നതും, തന്നാല്‍ കഴിയും വിധമൊക്കെ സഹായിക്കുന്നതും എന്തുകൊണ്ടാണന്നു എത്ര ആലോചിച്ചിട്ടും അവനു മനസിലായില്ല. 


ഓഫീസില്‍ ജോലി ഒക്കെ പറഞ്ഞു തരാന്‍ ഒരു ഫിലിപ്പിനോയെ ആണ് ഏല്‍പിച്ചത്. തവള പോലെ പതുങ്ങിയ അയ്യാളുടെ ഇംഗ്ലീഷ് കുറയൊക്കെ മനസിലാവാന്‍ തുടങ്ങിയപ്പോള്‍ പ്രധിരോധം എന്നവണ്ണം കുറെ തിരികെ പറയുവാന്‍ അവന്‍ പരിശീലിച്ചു. സ്വദേശിയരെ മനസിലാക്കുവാനും അവനു അധികം പാട് പെടേണ്ടി വന്നില്ല. ഒന്ന് ആശ്വസിച്ചു വന്നപ്പോള്‍ ആണ് കുനിന്മേല്‍ കുരു എന്നവണ്ണം മറ്റൊരു വര്‍ഗത്തെ ജോസിക്ക് നേരിടേണ്ടി വന്നത്, അവര്‍ മറ്റാരുമല്ല സാക്ഷാല്‍ വെള്ളക്കാര്‍. കോവളം കാണാന്‍ കൂട്ടുകാരും ഒത്ത് പോയപ്പോള്‍ കണ്ട സായിപ്പിന്‍മാരുമായി "ഹൌ ആര്‍ യു" എന്ന് ചോദിച്ച ഒരു എക്സ്പീരിയന്‍സ്‌ മാത്രമാണ് കൈമുതല്‍. എന്നാല്‍ അവര്‍ അന്ന് എന്തോ തിരികെ ചോദിച്ചപ്പോള്‍ കൂട്ടുകാരന്‍ വിളിച്ച പോലെ "എന്തോ" എന്ന് വിളി കേട്ടിട്ട് "സീ യു ലേറ്റര്‍" എന്ന് പറഞ്ഞു മുങ്ങിയതും പെട്ടന്ന് അവന്റെ ഓര്‍മയില്‍ വന്നു. അങ്ങെനെ പലപ്പോഴും സഹപ്രവര്‍ത്തകാരായ വെള്ളക്കാരെ കാണുമ്പോള്‍ അവന്‍ മുങ്ങാന്‍ തുടങ്ങി.

 അദ്ധ്യായം-4

അങ്ങിനെ നാളുകള്‍ പലതു കഴിഞ്ഞു. നാട്ടില്‍ നിന്നും വിവരങ്ങള്‍ അറിയണമെങ്കില്‍ എഴുത്തുകള്‍ വരണം. ക്യാമ്പിലെ ആര്‍ക്കു എഴുത്തു വന്നെങ്കില്‍ തന്നെയും നാട്ടിലെ കുറെ വിവരങ്ങള്‍ അറിയാം. ഫോണ്‍ വിളിക്കുന്നതിനു വലിയ തുക വേണം. രാവിലെ ആറു മണിക്ക് മുന്‍പ് വിളിച്ചാല്‍ പകുതിയോളം ഡിസ്കൌണ്ട് കിട്ടും. അതിനാല്‍ ആഴച്ചയില്‍ ഒരിക്കല്‍, രാവിലെ തന്നെ നാണയ ബൂത്തിന്റെ മുപില്‍ പോയി ക്യു നില്‍ക്കും. ഏകാന്തതകളില്‍ അങ്ങു ദൂരേക്ക് അവന്‍ നോക്കി നില്‍ക്കും. തന്റെ വീടും ഉറ്റവരും ഒക്കെ എന്തുമാത്രം അകലെയാണ്?  ഒരു ശൂന്യത അവനെ ബാധിച്ചു. നാട്ടിലേക്ക് തിരികെ പോകണമെന്ന ശക്തമായ പ്രേരണയും. നാടും വീടും, വീട്ടിലെ തൊടിയും, തെങ്ങിന്‍ തോട്ടവും, വയലും, തോടും അവന്റെ മനസിലൂടെ ഒരു വെള്ളിത്തിരയില്‍ എന്നവണ്ണം കടന്നു പോയ്ക്കൊണ്ടേ ഇരുന്നു.  അറബിപ്പോന്നിനു സ്വപ്നത്തില്‍ മാത്രമായിരുന്നു മാധുര്യം എന്ന വസ്തുത അവന്‍ തിരിച്ചറിഞ്ഞു. 

അങ്ങിനെ വിരസങ്ങളായ കുറെ ദിനങ്ങള്‍ക്ക് ഒടുവില്‍ ഒരു ദിവസം അവന്‍ മാനേജരെ കാണുകയും തന്റെ രാജിക്കത്ത് കൈമാറുകയും ചെയ്തു.  ഏതായാലും ജോസിയുടെ കോണ്ട്രാക്റ്റ് പീരീഡ്‌ ഈ സമയത്തിനകം കഴിഞ്ഞത് കൊണ്ട് അവര്‍ രാജി അഗീകരിക്കുകയും അവന്റെ അക്കൌട്സ് ഒക്കെ തീര്‍ത്തു കൊടുക്കുകയും ചെയ്തു. ആ സുദിനം അങ്ങിനെ വന്നെത്തി. രണ്ടു വര്‍ഷത്തെ പ്രവാസം "അതോ പ്രയാസമോ?" അവസാനിപ്പിച്ചു ജോസി നാട്ടിലേക്ക് വിമാനം കയറി. എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുവാന്‍ അച്ഛനും അമ്മയും അനുജത്തിയും എത്തിയിരുന്നു.  ടാക്സിയില്‍ ഇരിക്കുമ്പോള്‍ അമ്മ പറഞ്ഞു “മോനെ, നീ അങ്ങ് ക്ഷീണിച്ചു പോയല്ലോ. ഞാന്‍ അന്നെ പറഞ്ഞതല്ലേ കഷ്ടപ്പെടാന്‍ ദൂരെ ദേശത്ത് പോകണ്ട, നമ്മുടെ കൃഷിയും കച്ചവടവും ഒക്കെ നോക്കി നടത്തി നാട്ടില്‍ തന്നെ നിന്നാല്‍ മതിയെന്ന്, അപ്പോള്‍ നീ വിദേശ പണത്തിന്റെ പുറകെ പോയി”
“നീ അവനെ കുറ്റ്പ്പെടുത്തണ്ട, കുറെ ജീവിത അനുഭവങ്ങള്‍ അവനു ലഭിച്ചല്ലോ, അത് തുടര്‍ജീവിതത്തില്‍ അവനു വലിയപാഠം ആകും” അതായിരുന്നു അച്ഛന്‍ന്റെ അഭിപ്രായം.

“നിനക്ക് നല്ല ഒരു പെണ്ണിനെ ഞങ്ങള്‍ നോക്കി വച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ടാല്‍ അതിനെയും കെട്ടി ഞങ്ങളോടൊപ്പം നീ കഴിയണമെന്നാണ് ഞങ്ങളുടെ ആഗ്രഹം” ഇതു പറയുമ്പോള്‍ അമ്മയുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ പൊടിയുന്നുണ്ടായിരുന്നു, അവന്റെയും.........

4 അഭിപ്രായങ്ങൾ:

  1. sambhavam thakarkunnu ondu kettoh..adipoli
    pakshay oru suggestion...suggestion alla
    comment or whatever...gulfilek pokunna oru kootar gulf ponnu thedi alla....naatilay prasnangal, badhyathagal...avaray koodi ulpedathvirinnu

    God will bless u
    I liked the gulf stuff...nannittu ondu

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതു പ്രവാസത്തിന്റെ ഒരു മുഖം മാത്രം. പ്രധാനമായും വേറെ മറ്റു രണ്ടു മുഖങ്ങള്‍ കൂടി ഉണ്ട്. അതില്‍ പ്രാധാന്യമേറിയ മറ്റൊരു തട്ടി കൂട്ടലുമായി ഉടനെ പ്രതീഷിക്കാം...thanks man for the suggestion.

      ഇല്ലാതാക്കൂ
  2. അതെ! ആദ്യ പ്രണയം പോലെ തന്നെയാണ ആദ്യ പ്രവാസവും.ഒരിക്കലും മറവിയിലേക്ക് മടങ്ങുകയില്ല. ഇപ്പോഴും ഇതെല്ലാം ഓർത്തിരിക്കുന്നുവല്ലെ? നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ!
    പുതിയ പോസ്റ്റിനായി കാതോർത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യ പ്രവാസ അനുഭവങ്ങള്‍ എന്ന് പറഞ്ഞാല്‍ പൂര്‍ണമായും ശരിയല്ല, 50 / 50, പിന്നെ കുറെ ഭാവനയും, കണ്ടതും കേട്ടതും കൂടി..... ആദ്യ പ്രണയം എന്ന് പറഞ്ഞപ്പോള്‍ ആണ് ഓര്‍ത്തത്‌, ഇനിയൊരു പ്രണയം ആവാം അല്ലെ ?

      ഇല്ലാതാക്കൂ